ബാഗ്‌ദാദ്: ഇറാഖിന്റെ തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഇരട്ട ചാവേർ ആക്രമണം. ബാഗ്‌ദാദിലെ തിരക്കുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇതുവരെ 28 മരണം സ്‌ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട് ചെയ്‌തു. 73 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ടയറാൻ സ്‌ക്വയറിന് സമീപം തിരക്കുള്ള മാർക്കറ്റിലാണ് സ്‌ഫോടനം നടന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഹസീം അൽ-അസാവി ഇറാഖി ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. സുരക്ഷാ ഉദ്യോഗസ്‌ഥർ പിന്തുടർന്നപ്പോൾ ചാവേറുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സേനാ വക്‌താവ് യഹിയ റസൂൽ അറിയിച്ചു.
More than a dozen people killed and dozens wounded in central #Baghdad.
Twin suicide bombing at Tayaran Square as bombers with suicide vests blew themselves.
First suicide attacks since 2017, officials fear death toll will rise further.
No claim of responsibility so far. pic.twitter.com/9XoOKlz5nz
— Osama Bin Javaid (@osamabinjavaid) January 21, 2021
അതേസമയം, ഇറാഖിൽ ഇത്തരത്തിലുള്ള അക്രമണങ്ങൾ കുറഞ്ഞുവരുന്നതിനിടെ നടന്ന സ്‍ഫോടനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 2017ന് ശേഷം ഇതാദ്യമായാണ് ഇറാഖിൽ ചാവേർ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Read also: ‘മിർസാപൂർ’ വെബ് സീരീസ്; ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ്