മുംബൈ: ട്വിറ്ററിനെതിരെ വീണ്ടും വിമര്‍ശനവുമായി നടി കങ്കണ റണൗട്ട് രംഗത്ത്. ഇസ്‌ലാമിസ്‌റ്റ് രാജ്യത്തിനും, ചൈനയുടെ പ്രചാരണങ്ങള്‍ക്കും വേണ്ടിയാണ് ട്വിറ്റര്‍ നിലകൊള്ളുന്നതെന്നും ലജ്ജയില്ലാതെ അസഹിഷ്‌ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
വിലകുറഞ്ഞ നേട്ടങ്ങള്‍ക്കായി മാത്രമാണ് ട്വിറ്റര്‍ നിലകൊള്ളുന്നതെന്നും കങ്കണ പറഞ്ഞു. ‘അഭിപ്രായ സ്വാതന്ത്ര്യത്തെ ട്വിറ്റര്‍ അംഗീകരിക്കുന്നു. അധികാരത്തോട് സത്യം സംസാരിക്കുന്നതിനാണ് ഞങ്ങള്‍ നിലകൊള്ളുന്നത്’ എന്ന ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ പഴയ ട്വീറ്റ് റീ ട്വീറ്റ് ചെയ്‌ത് കൊണ്ടായിരുന്നു കങ്കണയുടെ വിമര്‍ശനം.
No you don’t,Islamists nation and Chinese propaganda has bought you completely, you only stand for your petty gains. You shamelessly show intolerance for anything other than what they want. U are nothing but a little slave of your own greeds. Don’t preach again its embarrassing. https://t.co/jDn97OVrHU
— Kangana Ranaut (@KanganaTeam) January 10, 2021
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്ന് വിലക്കിയ നടപടിക്ക് പിന്നാലെയാണ് വിമര്‍ശനവുമായി കങ്കണ രംഗത്ത് എത്തിയത്. നേരത്തെ ട്രംപിന്റെ അക്കൗണ്ട് സ്‌ഥിരമായി മരവിപ്പിച്ച നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യയും രംഗത്ത് എത്തിയിരുന്നു.
യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്‌ചാത്തലത്തില്‍ ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരണ നല്‍കിയേക്കാമെന്ന അപകടസാധ്യത മുന്നില്‍ കണ്ടാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആയിരുന്നു ഇക്കാര്യത്തിൽ ട്വിറ്ററിന്റെ വിശദീകരണം.
Read also: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചേക്കും