ശ്രീനഗർ: ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിലായി രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും ബന്ദിപോറയിലും ഞായറാഴ്‌ച രാത്രി നടന്ന ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരാൾ അടുത്തിടെ നടന്ന സിവിലിയൻ കൊലപാതകത്തിൽ ഉൾപ്പെട്ട ഇംതിയാസ് അഹമ്മദ് ദാർ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. നിരോധിത ഭീകര സംഘടനയായ എൽഇടി (ടിആർഎഫ്)യുമായി അഹമ്മദ് ദാറിന് ബന്ധമുണ്ടെന്ന് കശ്‌മീർ ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) വിജയ് കുമാർ അറിയിച്ചു.
ചൊവ്വാഴ്‌ച പുലർച്ചെ ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഇടങ്ങളിലായി മൂന്ന് സാധാരണക്കാരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ബന്ദിപോറയിലെ ഷാഹഗുണ്ട് പ്രദേശത്ത് മുഹമ്മദ് ഷാഫി ലോൺ എന്നയാൾക്ക് നേരെ ഭീകരർ വെടിയുതിർത്തു.
കൂടാതെ വ്യാഴാഴ്‌ചയും ഭീകരാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിൽ നിന്നുള്ള സുപ്രീന്ദർ കൗർ, ജമ്മുവിൽ നിന്നുള്ള ദീപക് ചന്ദ് എന്നീ സ്‌കൂൾ അധ്യാപകരാണ് കൊല്ലപ്പെട്ടത്.
Most Read: ജയിലുകളിൽ തടവുകാരെ നിരീക്ഷിക്കാൻ ഇനി ഡ്രോണും