അബുദാബി: വിദേശത്തേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ. യാത്രാ നിബന്ധനകള്‍ പരിഷ്‍കരിച്ചുകൊണ്ട് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു.
ഇനിമുതല്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനാവുമെന്ന് പുതിയ അറിയിപ്പിൽ പറയുന്നു. എന്നാൽ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് നിയന്ത്രണം തുടരും.
അതേസമയം യുഎഇയുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍, രോഗികള്‍, മാനുഷിക പരിഗണന ലഭിക്കുന്ന കേസുകള്‍, സ്‍കോളര്‍ഷിപ്പുകളോടെ വിദേശത്ത് പഠിക്കുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിനെടുത്തില്ലെങ്കിലും യാത്ര അനുവദിക്കും. ഇതിനായി അധികൃതരുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
വിദേശത്ത് നിന്ന് മടങ്ങി വരുമ്പോള്‍ 48 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധന, ആറ് മണിക്കൂറിനിടെയുള്ള റാപ്പിഡ് പിസിആര്‍ പരിശോധന എന്നിവ നടത്തണം. യുഎഇയില്‍ എത്തിയാലുടനെ പിസിആര്‍ പരിശോധനയ്‌ക്ക് വിധേയമാവണം. പിന്നീട് നാലാം ദിവസും എട്ടാം ദിവസവും പരിശോധന ആവര്‍ത്തിക്കുകയും വേണം.
കൂടാതെ വാക്‌സിനെടുക്കാത്തവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്നുണ്ടാവും. ഇവര്‍ പിസിആര്‍ പരിശോധന നടത്തേണ്ടത് രാജ്യത്ത് പ്രവേശിച്ച ഉടനെയും പിന്നീട് ഒന്‍പതാം ദിവസവുമാണ്.
Most Read: പെഗാസസ്; അന്വേഷണത്തിന് വിദഗ്‌ധ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി