കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തെളിവുകൾ പരിശോധിക്കാതെയാണ് എൻഐഎ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നാണ് എൻഐഎ ഹരജിയിൽ പറയുന്നത്.
അതേസമയം, കേസിൽ യുഎപിഎ നിലനിർത്താൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ആയിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറയിച്ചു. 2019 നവംബർ ഒന്നിനായിരുന്നു മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിരോധിത സംഘടനയിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ യുഎപിഎ ചുമത്തിയത്. തുടർന്ന് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് സെപ്റ്റബർ 9നാണ് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.
Also Read: അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണം; ആവശ്യവുമായി ബന്ധുക്കള്‍