തൃശൂർ: നിയോജക മണ്ഡലത്തിലെ ഭരണ സ്‌ഥാപനങ്ങളിൽ മുസ്‌ലിം ലീഗിനെ പരിഗണിക്കാതെ ഏകപക്ഷീയമായി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധം. കുന്നംകുളം നിയോജക മണ്ഡലത്തിലാണ് ലീഗ് പരസ്യമായി രംഗത്തെത്തിയത്.
കുന്നംകുളം നഗരസഭയിൽ ഉൾപ്പടെ മുൻകാലങ്ങളിൽ ലീഗ് മൽസരിച്ചിരുന്ന വാർഡുകൾ പോലും നൽകാൻ യുഡിഎഫ് തയാറായില്ല. മുന്നണി മര്യാദ പാലിക്കാതിരുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്നതാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗമായ ഇപി കമറുദ്ദീൻ തുറന്നടിച്ചു. ഇതിന് പിന്നാലെ എരുമപ്പെട്ടിയിൽ സിപിഎം സ്‌ഥാനാർഥികൾക്ക് പിന്തുണ നൽകി ലീഗ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതോടെ പലയിടത്തും കോൺഗ്രസിന്റെ വിജയ സാധ്യതക്ക് മങ്ങലേൽക്കാനുള്ള സാധ്യത വർധിച്ചു.
Also Read: ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കും
പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇതുവരെ രംഗത്തെത്തിയിട്ടില്ല എന്നത് കുന്നംകുളം നിയോജക മണ്ഡലത്തിൽ ലീഗിനെ അവഗണിക്കുന്നതിന്റെ സൂചനയാണ്.