ഡെൽഹി: സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്‌ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ. പുതിയ സഹകരണ നയം കേന്ദ്രസർക്കാര്‍ ഉടൻ പ്രഖ്യാപിക്കും. ഊരാളുങ്കല്‍ ലേബർ കോർപ്പറേഷനേയും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ മികച്ച മാതൃകകളാണെന്നും അമിത് ഷാ പറഞ്ഞു
ആദ്യ ദേശീയ സഹകരണ യോഗത്തില്‍ പങ്കെടുക്കുക ആയിരുന്നു അദ്ദേഹം. സഹകരണ വകുപ്പിന്റെ ആദ്യ മന്ത്രിയായി തന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ അമിത് ഷാ, സഹകരണ വിഷയത്തില്‍ സംസ്‌ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്‌തമാക്കി. സംസ്‌ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയമെന്നും അമിത് ഷാ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഭരണഘടനാപരമായ അധികാരത്തെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറാണ്. പക്ഷേ സംസ്‌ഥാനങ്ങളുമായി തർക്കത്തിനില്ല. സംസ്‌ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ മൂന്ന് ലക്ഷം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ രൂപികരിക്കും.
സംസ്‌ഥാനന്തര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളിലെ ക്രമക്കേട് തടയുമെന്നും നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്ട്‍വെയര്‍ ഇതിനായി നിര്‍മ്മിക്കുമെന്നും പരിപാടിയില്‍ അമിത് ഷാ പറഞ്ഞു.
Must Read: അസം വെടിവെപ്പ്; 12കാരന്‍ കൊല്ലപ്പെട്ടത് ആധാര്‍ വാങ്ങി മടങ്ങവേ