മക്ക: ഉംറ വിസയിൽ രാജ്യത്തെത്തിയ തീർഥാടകർ കാലാവധി കഴിഞ്ഞിട്ടും തിരികെ പോയില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാത്ത ഓരോ തീർഥാടകനും 25,000 റിയാൽ എന്ന തോതിലായിരിക്കും ഉംറ കമ്പനികൾക്ക് പിഴ ഈടാക്കേണ്ടി വരിക.
ഉംറ തീർഥാടകരുടെ വിസ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ഉംറ കമ്പനികൾക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെന്ന് പാസ്‌പോർട്ട് വിഭാഗം വ്യക്‌തമാക്കി. കൂടാതെ 240 ഉംറ കമ്പനികൾക്ക് എതിരെ അധികൃതർ നടത്തിയ അന്വേഷണത്തിൽ 208 ഉംറ കമ്പനികൾക്ക് പിഴ ചുമത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് 208 ഉംറ കമ്പനികൾക്കെതിരെ പിഴ ചുമത്തിയത്.
Read also: സിൽവർ ലൈൻ പ്രതിഷേധം; ചങ്ങനാശേരിയിൽ നാളെ ഹർത്താൽ