തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയോടെ നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്‌ടർ മാർഗം തൃശൂരിലെത്തും. ഉച്ചക്ക് രണ്ടിന് ശക്‌തൻ തമ്പുരാൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തും. മൂന്നിന് ജോയ്‌സ് പാലസ് ഹോട്ടലിൽ നടക്കുന്ന പാർലമെന്റ് മണ്ഡലം നേതൃയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
3.45ന് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. നാലരക്ക് തേക്കിൻകാട്ടിലെ പൊതുയോഗത്തിൽ പ്രസംഗിക്കും. ദേശീയ വക്‌താവ് പ്രകാശ് ജാവഡേക്കർ, സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എംടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാർ, ബി ഗോപാല കൃഷ്‌ണൻ എന്നിവർ പ്രസംഗിക്കും.
2024ലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നോടിയായാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് മാർഗ നിർദ്ദേശം നൽകും. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്‌ഥാനാർഥി സുരേഷ് ഗോപി ആണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന വിലയിരുത്തലുമുണ്ട്.
Most Read: സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം