ന്യൂ ഡെല്‍ഹി: അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാരം ഇന്ന് നടക്കും. പാറ്റ്നയിലെ ദിഖയിലെ ജനാര്‍ദ്ദനന്‍ ഗട്ടില്‍ ആണ് സംസ്‌കാരം. പാറ്റ്നയിലെ എല്‍ജെപി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം പൂര്‍ണ ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മകന്‍ ചിരാഗ് പാസ്വാന്‍ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിക്കും. ഡല്‍ഹിയില്‍ നിന്ന് ഇന്നലെയാണ് രാംവിലാസ് പാസ്വാന്റെ ഭൗതികശരീരം പാറ്റ്നയില്‍ എത്തിച്ചത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കും.
ഹൃദയ ശസ്‌ത്രക്രിയയെ തുടര്‍ന്ന് ചികിൽസയിലിരിക്കെയാണ് രാംവിലാസ് പാസ്വാന്റെ വിയോഗം. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ് ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആറ് തവണ കേന്ദ്ര മന്ത്രിസഭാംഗമായിരുന്ന രാംവിലാസ് പാസ്വാന്‍ രാജ്യത്തെ ദലിത് രാഷ്‌ട്രീയ നേതാക്കളില്‍ പ്രമുഖനാണ്. മന്‍മോഹന്‍ സിങ്, വാജ്‌പേയ്, ദേവഗൗഡ, വി.പി.സിങ് മന്ത്രിസഭകളിലും അംഗമായിരുന്നു.
Read also: എന്‍ഡിഎ സഖ്യത്തില്‍ എല്ലാ മന്ത്രിസ്‌ഥാനവും ബിജെപിക്ക് സ്വന്തം