എന്‍ഡിഎ സഖ്യത്തില്‍ എല്ലാ മന്ത്രിസ്‌ഥാനവും ബിജെപിക്ക് സ്വന്തം

By Syndicated , Malabar News
NDA_Malabar news
Ajwa Travels

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ സഖ്യമായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) മന്ത്രിസഭയില്‍ എല്ലാ അംഗങ്ങളും ഒരു പാര്‍ട്ടിയില്‍ നിന്ന്. ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ മന്ത്രിമാരുള്ളത്. എല്‍ ജെ പി മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിക്കുകയും ശിരോമണി അകാലിദള്‍ പുറത്തുപോവുകയും ചെയ്‌തതോടെയാണ് ക്രേന്ദ്ര മന്ത്രിസഭയില്‍ ബി ജെപി മന്ത്രിമാര്‍ മാത്രമായത്. 51 അംഗങ്ങളുള്ള ശക്‌തമായ മന്ത്രിസഭയില്‍ സാമൂഹ്യനീതി ശാക്‌തീകരണ സഹമന്ത്രി മാത്രമാണ് ബിജെപി ഇതര മന്ത്രിയായി നിലവില്‍ ഉള്ളത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള 24 രാഷ്‌ട്രീയ പാര്‍ട്ടികളുടെ സഖ്യം 2019 ല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ സഖ്യകക്ഷികള്‍ക്ക് മൂന്ന് മന്ത്രിസ്‌ഥാനങ്ങള്‍ നല്‍കിയിരുന്നു. ശിവസേനയില്‍ നിന്നുള്ള അനന്ത് ഗീത, അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍, എല്‍ ജെ പി യുടെ രാംവിലാസ് പാസ്വാന്‍ എന്നിവരായിരുന്നു ബിജെപി ഇതര മന്ത്രിമാര്‍.

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസിനും നാഷണലിസ്ററ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുമൊപ്പം ശിവസേന മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരിച്ചത്തോടെ അനന്ത് ഗീത മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗറും മന്ത്രിസ്‌ഥാനം ഉപേക്ഷിച്ചു. എല്‍ ജെ പി മന്ത്രി റാം വിലാസ് പാസ്വാന്‍ അസുഖത്തെ തുടര്‍ന്ന് അന്തരിക്കുകയും ചെയ്‌തു. 1977 ന് ശേഷം ആദ്യമായാണ് കേന്ദ്രത്തിലെ ഒരു സഖ്യ സര്‍ക്കാരിന്റെ എല്ലാ കാബിനറ്റ് മന്ത്രിമാരും ഒരു പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ ആകുന്നത്.

Read also: കര്‍ഷക പ്രതിഷേധം: റെയില്‍വേക്ക് കോടികളുടെ നഷ്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE