തിരുവനന്തപുരം: സര്‍വകലാശാലാ വിഷയങ്ങളിൽ നിലവിലുള്ള സ്‌ഥിതി തുടരാനാകില്ലെന്ന് കര്‍ശന നിലപാടെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ സ്‌ഥാപനങ്ങളെ അപമാനിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ സംസാരിക്കില്ല. രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന വിഷയമായതു കൊണ്ടാണ് ഇങ്ങനെ തുടരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട് എന്നും ഗവർണർ കൂട്ടിച്ചേർത്തു.
സര്‍വകലാശാലകളിൽ നടക്കുന്ന രാഷ്‌ട്രീയ ഉദ്യോഗസ്‌ഥ ഇടപെടലുകള്‍ അംഗീകരിക്കാൻ സാധിക്കില്ലെന്നും ചാന്‍സലര്‍ പദവിയില്‍ തുടരാനാകില്ലെന്നും ആയിരുന്നു ഗവര്‍ണർ നേരത്തെ വ്യക്‌തമാക്കിയിരുന്നത്. തുടർന്ന് സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. എന്നാൽ ഇത്തരത്തിൽ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ പദവിയില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം പരിശോധിക്കാമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read also: കോട്ടയത്ത് നവവധു ആത്‍മഹത്യ ചെയ്‌ത നിലയിൽ