വാഷിങ്‌ടൺ: യുക്രൈനിലെ റഷ്യന്‍ അധിനിവേശം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്‌ട്രസഭയുടെ മുന്നറിയിപ്പ്. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഐക്യരാഷ്‌ട്രസഭ നിർദ്ദേശിച്ചു.
യുദ്ധം തുടര്‍ന്നുപോയാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകും. ക്ഷാമം പരിഹരിക്കാന്‍ ലോകരാഷ്‌ട്രങ്ങളുടെ പിന്തുണ കൂടിയേ തീരൂ എന്ന് ഗുട്ടറസ് പറഞ്ഞു. അതേസമയം, യുക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിലെ സ്‌റ്റീല്‍ പ്‌ളാന്റില്‍ തൊള്ളായിരത്തിലേറെ യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്നാണ് റഷ്യന്‍ അവകാശവാദം.
ഇതിനിടെ കീവിലെ കോടതിയില്‍ യുദ്ധക്കുറ്റങ്ങള്‍ സമ്മതിച്ച് വിചാരണ നേരിട്ട റഷ്യന്‍ സൈനികന്‍ നിരായുധനായ യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. മതിയായ ആയുധങ്ങളും ഭക്ഷ്യവസ്‌തുക്കളും ഇല്ലാത്തത് റഷ്യന്‍ സൈനികരുടെ നീക്കം പ്രതിസന്ധിയിലാക്കിയെന്ന് ബ്രിട്ടണും വ്യക്‌തമാക്കി.
Most Read: വിജയ് ബാബു മറ്റൊരു നാട്ടിലേക്ക് കടന്നതായി സംശയം; പാസ്‌പോർട്ട് റദ്ദാക്കി