വാഷിംഗ്‌ടൺ: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്‌ഥാന് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വ്യക്‌തമാക്കി യുഎസ്. കൂടാതെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടേണ്ടതില്ലെന്ന നിലപാടാണ് യുഎസിനും, സൗഹൃദ രാജ്യങ്ങൾക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി വ്യക്‌തമാക്കി.
ആഗോള സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊപ്പം താലിബാന്റെ നിലപാടുകൾ വിലയിരുത്തിയാകും താലിബാനെ അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും യുഎസ് വ്യക്‌തമാക്കി. ഇക്കാര്യത്തിൽ തങ്ങൾ ആശയവിനിമയം നടത്തിയ രാജ്യങ്ങളുടെയെല്ലാം തീരുമാനം ഇത് തന്നെയാണെന്നും യുഎസ് അറിയിച്ചു.
രാജ്യാന്തര നിയമങ്ങള്‍, മനുഷ്യാവകാശങ്ങള്‍, രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന രാജ്യാന്തര-ആഭ്യന്തര പൗരൻമാരോടുള്ള നിലപാടുകൾ, അഫ്‌ഗാനിസ്‌ഥാന്റെ ഭാവി സംബന്ധിച്ച് താലിബാന്റെ പ്രതീക്ഷകളും അവരുടെ തന്നെ പ്രസ്‌താവനകളും തുടങ്ങിയ കാര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കുമെന്നും യുഎസ് വ്യക്‌തമാക്കി. ഇക്കാര്യങ്ങളെല്ലാം നിരീക്ഷിച്ച ശേഷമാണ് തുടർ തീരുമാനമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി കൂട്ടിച്ചേർത്തു.
Read also: അഴീക്കല്‍ ബോട്ടപകടം: കോസ്‌റ്റല്‍ പോലീസ് സഹായിച്ചില്ലെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി