ലഖ്‌നൗ: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ചാണ് യോഗിയുടെ പരാമർശം.
ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് യോഗിയുടെ പരാമർശം. യുപിയിലെ ബ്രാഹ്‌മണ വോട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് “മൽസരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80നും 20നും ഇടയിലാണ്” എന്ന മറുപടി.
“80 ശതമാനവും ദേശീയത, വികസനം ഇവയെ പിന്തുണക്കുവരാണ്. ഇവർ ബിജെപിക്ക് വോട്ട് ചെയ്യും. ഇതിനെ എതിർക്കുന്നവർ മാഫിയ, ക്രിമിനലുകൾ, കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് വോട്ട് നൽകും. ഈ 80-20 പോരാട്ടത്തിൽ, താമരയാണ് വഴി കാണിക്കുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.
Read also: ഓപ്പറേഷൻ ‘കൈപ്പത്തി’; ഗോവയിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ