പനാജി: ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറ് മാറി പ്രമുഖ നേതാക്കൾ. യുവമോർച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗഞ്‌ജന്‍ ടില്‍വ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഗോവ ശാസ്‌ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കൽ ലോബോ കഴിഞ്ഞ ദിവസം പാർട്ടി വിട്ടതും ബിജെപിക്ക് തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് അടുത്തത്തോടെ ഗോവയിൽ ബിജെപി വലിയ തിരിച്ചടികളാണ് നേരിടുന്നത്. ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തിയ ഗഞ്‌ജന്‍ ടില്‍വയെ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ അഡ്വ. വരദ് മർഗോൽക്കർ തുടങ്ങിയവർ സ്വാഗതം ചെയ്‌തു.
ടിൽവയെ കൂടാതെ സങ്കേത് പർസേക്കർ, വിനയ് വൈംഗങ്കർ, ഓം ചോദങ്കർ, അമിത് നായിക്, സിയോൺ ഡയസ്, ബേസിൽ ബ്രാഗൻസ, നിലേഷ് ധർഗാൽക്കർ, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോൺഗ്രസിൽ ചേർന്നു. സ്വതന്ത്ര എംഎൽഎ പ്രസാദ് ഗോൺകറും ഞായറാഴ്‌ച കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസിൽ ചേരുന്നതിന് മുൻപ് അദ്ദേഹം എംഎൽഎ സ്‌ഥാനം രാജിവെച്ചു.
Read Also: വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ സ്‌ഥാനമുണ്ട്; കോടിയേരി ബാലകൃഷ്‌ണൻ