ന്യൂഡെൽഹി: ഉത്തരാഖണ്ഡ് മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 71 ആയി ഉയർന്നു. 71 മൃതദേഹങ്ങളോടൊപ്പം 30 മനുഷ്യ ശരീര ഭാഗങ്ങളും വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെടുത്തു. 40 മൃതദേഹങ്ങളും ഒരു ശരീരാവശിഷ്‌ടവും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജോഷിമഥ് പോലീസ് അറിയിച്ചു.
അളകനന്ദ നദിയിൽ നിന്നും മറ്റുമായി ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുക ആണ്. 205 മിസ്സിംഗ് കേസുകളാണ് ജോഷിമഥ് പോലീസ് സ്‌റ്റേഷനിൽ ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. 110 ഡിഎൻഎ സാമ്പിളുകളും 58 ശവശരീരങ്ങളും 28 ശരീര ഭാഗങ്ങളും ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം ഉണ്ടായത്. ഇതേതുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ധോളി നദിയിൽ ജനനിരപ്പ് ഉയരുകയും ചെയ്‌തിരുന്നു.
Read Also: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 0.4 ശതമാനം വർധിച്ചു