ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്‌ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേവർക്ക് 50,000 രൂപ വീതവും പിഎംഎൻആർ ഫണ്ടിൽ നിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചു.
ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. വെള്ളപ്പൊക്കത്തിൽ മരിച്ച പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 150ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ധോളി നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനയും 600ഓളം കരസേനാംഗങ്ങളും ഉത്തരാഖണ്ഡിൽ എത്തിയിട്ടുണ്ട്.
അപകടത്തില്‍ ധൗളിഗംഗയുടെ തീരങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഗംഗാതടത്തില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അളകനന്ദ, ധൗളിഗംഗ നദിക്കരകളിലുള്ള ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് സംസ്‌ഥാന സർക്കാർ ഇപ്പോൾ.
Read also: കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തിന് യോഗ്യൻ രാഹുൽ ഗാന്ധി; ഭൂപേഷ് ബാഗല്‍