ന്യൂഡെൽഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യം രാജ്യത്ത് ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടിയത് ഡെൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡെൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് ആദ്യ വാക്‌സിൻ ഡോസ് സ്വീകരിച്ചത്.
എയിംസിൽ വെച്ചാണ് ഇദ്ദേഹം വാക്‌സിൻ കുത്തിവെപ്പ് എടുത്തത്. ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവീഷീൽഡ് വാക്‌സിനാണ് മനീഷ് സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്ന് വാക്‌സിൻ വിതരണം ഉൽഘാടനം ചെയ്‌തത്. വാക്‌സിന്‍ വികസിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്‍ത്രജ്‌ഞൻമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. . മെയ്ഡ് ഇന്‍ ഇന്ത്യ വഴിയാണ് രാജ്യത്ത് നിലവില്‍ രണ്ട് വാക്‌സിനുകള്‍ എത്തിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിയുടെ കൂടി സൂചനയാണ്. ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി രാജ്യത്തെ 3 കോടി പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്