തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്‌ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് കുറവെന്ന് അധികൃതര്‍. എല്ലാ ജില്ലകളിലും വാക്‌സിന്റെ സ്‌റ്റോക്ക് കുറവാണെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.
തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍ വിതരണം നടന്നതോടെയാണ് വാക്‌സിന്‍ സ്‌റ്റോക്കില്‍ കുറവ് വന്നത്. ആവശ്യമായ സ്‌റ്റോക്ക് എത്തിയിട്ടില്ലെന്നതും അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം ഏപ്രില്‍ 20നകം കേന്ദ്രം കേരളത്തിന് അനുവദിച്ച വാക്‌സിനുകള്‍ എത്തുമെന്നാണ് സൂചന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് കോവിഡ് വാക്‌സിൻ സംഭരണ കേന്ദ്രങ്ങള്‍. തിരുവനന്തപുരം ജില്ലയിലാണ് വാക്‌സിന് ദൗര്‍ലഭ്യം കൂടുതല്‍ ഉള്ളത്.
ഇവിടെ 15,000 ഡോസുകള്‍ മാത്രമാണ് ഇനിയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മറ്റു ജില്ലകളിലും വാക്‌സിന് ദൗര്‍ലഭ്യമുണ്ട്. കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ എത്രയും വേഗം എത്തിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: എസ്എസ്എൽസി പരീക്ഷാഫലം ജൂണിൽ; മൂല്യനിർണയം മെയ് 14 മുതൽ