കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ നാല് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു. കൊക്കക്കോളയിൽ കലർത്തിയ നൽകിയ മദ്യമാണ് വൈഗയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സനു മോഹനെ മനോരോഗ വിദഗ്‌ധന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി. ഗോവയിൽ ഉൾപ്പെടെ എത്തി ആത്‌മഹത്യാ ശ്രമം നടത്തിയെന്ന സനു മോഹന്റെ മൊഴിയും കള്ളമാണ്. ഗോവയിൽ എത്തിയ ശേഷം ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും തീയറ്ററുകളിലും പ്രതി കറങ്ങി നടക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
വൈഗ കൊല്ലപ്പെട്ട് ഒരു മാസത്തിനടുത്ത് ഒളിവിൽ കഴിഞ്ഞ ശേഷമാണ് സനു മോഹൻ പിടിയിലായത്. മൂകാംബികയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു ഇയാൾ അറസ്‌റ്റിലായത്. തുടർന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്‌ഥലത്ത് ഉൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുത്തിരുന്നു.
Also Read: രോഗബാധ 38,607, മരണം 48