തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ തലവനെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടി. ഇദ്ദേഹത്തിന് സ്‌മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്യ സമരമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും ബിജെപി നേതാവ് വിമർശിച്ചു.
വാരിയംകുന്നനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണ്. സിപിഎമ്മും സംസ്‌ഥാന സര്‍ക്കാരും വാരിയം കുന്നനെയും അവരെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുകയാണ്; അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
കൂടാതെ വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നുവെന്ന് അബ്‌ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. വാരിയംകുന്നന് സ്‌മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി അത് മനസിലാക്കണമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ പറഞ്ഞു.
നേരത്തെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് നിയമസഭാ സ്‌പീക്കര്‍ എംബി രാജേഷ് പറഞ്ഞിരുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില്‍ രക്‌തസാക്ഷിത്വം ചോദിച്ചു വാങ്ങിയ അദ്ദേഹം ഭഗത് സിംഗിന് തുല്യമാണെന്നും ആയിരുന്നു സ്‌പീക്കറുടെ വിശദീകരണം.
Most Read: സംസ്‌ഥാനത്ത് വരുന്ന നാലാഴ്‌ച അതീവ ജാഗ്രത പുലർത്തണം; ആരോഗ്യമന്ത്രി