തൃക്കാക്കരയിൽ ഇടതു മന്ത്രിമാർ വോട്ട് പിടിക്കുന്നത് ജാതി നോക്കി; വിഡി സതീശൻ

By Trainee Reporter, Malabar News
vd-satheesan
Ajwa Travels

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കിയാണ് വോട്ട് പിടിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. ഇത് മതേതര കേരളത്തിന് അപമാനമാണെന്ന് വിഡി സതീശൻ വിമർശിച്ചു.

മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും സതീശൻ പരിഹസിച്ചു. യുഡിഎഫ് പേരും വോട്ടർ പട്ടികയിൽ വന്നിട്ടില്ല. ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു. ഇതിൽ 4000 ത്തിലേറെ വോട്ട് ഒഴിവാക്കി. യുഡിഎഫ് തോൽക്കില്ലെന്നും സതീശൻ പറഞ്ഞു.

സർക്കാർ വിരുദ്ധ വോട്ടാണ് ട്വിന്റി 20യുടേത്. ആ വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടുമെന്നും വിഡി സതീശൻ പ്രതീക്ഷ പ്രകടിപ്പിച്ചു. വോട്ട് ഞങ്ങൾക്ക് ചെയ്യണമെന്ന് ട്വിന്റി 20യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ ശക്‌തികളുമായി ചർച്ചയും ഇല്ല. അവരുമായി ഒരു സന്ധിയും ഇല്ലെന്നും വിഡി സതീശൻ വ്യക്‌തമാക്കി.

Most Read: വ്യാജ പോക്‌സോ പരാതി; പിതാവിനെതിരെ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE