കൊച്ചി: ആലപ്പുഴ വെൺമണി ഇരട്ട കൊലക്കേസിൽ ഒന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി ജൂവൽ ഹുസൈന് (24) ജീവപര്യന്തം ശിക്ഷയും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ദമ്പതികളായ എപി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവരെ തലയ്‌ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി.
2019 നവംബർ 11നാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് തൊട്ടു പിന്നാലെ മോഷണ വസ്‌തുക്കളുമായി ട്രെയിൻ മാർഗം ബംഗാളിലേക്ക് കടന്നു കളയാൻ ശ്രമിക്കവേ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്‌റ്റേഷനിൽ വച്ച് നവംബർ 13ന് പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ നവംബർ ഒന്നിനാണ് വിചാരണ ആരംഭിച്ചത്. കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങളും മോഷണ വസ്‌തുക്കളുമടക്കം 67 തൊണ്ടി മുതലുകളും 55 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രതി ഭാഗത്തു നിന്ന് ആകെ 10 രേഖകളാണ് ഹാജരാക്കിയത്.
Read Also: ഐഎസ്എൽ; ആദ്യ സെമിയിൽ ബ്ളാസ്‌റ്റേഴ്‌സ്- ജംഷഡ്‌പൂർ പോരാട്ടം