കോഴിക്കോട്: നെതർലാൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണി ഡെൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായേക്കുമെന്ന് റിപ്പോർട്. നേരത്തെ മുൻ എംപി എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. നിയമനം മന്ത്രിസഭ അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ അവസരം കിട്ടുന്നതിൽ സന്തോഷമുണ്ടെന്നും വേണു രാജാമണി പ്രതികരിച്ചുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
സംസ്‌ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനുമിടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നതിനാണ് പ്രത്യേകം പ്രതിനിധികളെ നിയമിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാടും കർണാടകയും തെലങ്കാനയും ഡെൽഹിയിൽ ഇത്തരത്തിൽ പ്രതിനിധികളെ നിയമിച്ചിരുന്നു. ഉദ്യോഗസ്‌ഥതലത്തിലും മന്ത്രിതലത്തിലും വേണു രാജാമണിക്കുള്ള ബന്ധങ്ങൾ കേരളത്തിന് പ്രയോജപ്പെടുത്തുന്നതിനുള്ള നീക്കം കൂടിയാണിതെന്നാണ് വിലയിരുത്തൽ.
സംസ്‌ഥാനമന്ത്രിക്ക് തുല്യമായ പദവിയാണ് പ്രത്യേക പ്രതിനിധിക്ക് ലഭിക്കുക. മുൻ പ്രതിനിധി എ സമ്പത്തിന് 90,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. കൂടാതെ സൗജന്യ താമസവും വാഹനവും ലഭിക്കും. പ്രൈവറ്റ് സെക്രട്ടറി അടക്കം അഞ്ച് ജീവനക്കാരുടെ സേവനവും പ്രത്യേക പ്രതിനിധിക്ക് സംസ്‌ഥാന സർക്കാർ ലഭ്യമാക്കും.
Also Read: തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനകേസ്; തുടർ അന്വേഷണമാകാം- ഹൈക്കോടതി