ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. ജഗ്‌ദീപ് ധൻകർ (എൻഡിഎ), മാർഗരറ്റ് ആൽവ (പ്രതിപക്ഷം) എന്നിവരാണ് മൽസര രംഗത്തുള്ളത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് വോട്ട് ചെയ്യുന്നത്. ഇരുസഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ എൻഡിഎക്ക് ജയം ഉറപ്പാണ്.
തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് ആൽവക്ക് തിരിച്ചടിയാകും. തങ്ങളോട് ആലോചിക്കാതെയാണ് കോൺഗ്രസ് നേതാവായ ആൽവയെ പ്രഖ്യാപിച്ചതെന്നാണ് തൃണമൂലിന്റെ പരാതി.
പാർലമെന്റ് മന്ദിരത്തിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. നിലവിലെ ഉപരാഷ്‌ട്രപതി എം വെങ്കയ്യനായിഡു ഈ മാസം പത്തിന് സ്‌ഥാനമൊഴിയും. പുതിയ ഉപരാഷ്‌ട്രപതി 11നാണ് സ്‌ഥാനമേൽക്കുക.
Most Read: മാസ്‌കും സാനിറ്റൈസറുമില്ലാതെ പുറത്തിറങ്ങേണ്ട; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ