തിരുവനന്തപുരം: സരിത എസ് നായർ ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക് വിജിലൻസിന്റെ ക്‌ളീൻചിറ്റ്. തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക് പങ്കില്ലെന്ന് വിജിലൻസ് വ്യക്‌തമാക്കി. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്‌ഥരുടെ പങ്കിന് തെളിവില്ലെന്ന് വിജിലൻസ് അറിയിച്ചു.
ബെവ്‌കോ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടിരിക്കുകയാണ്. ബെവ്‌കോയുടെ പേരിലുള്ളത് വ്യാജ നിയമന ഉത്തരവാകാനാണ് സാധ്യത. ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നും വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ബെവ്‌കോ മാനേജർ മീനാകുമാരിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് ഇറക്കിയെന്നായിരുന്നു പരാതി. മീനാകുമാരി തന്നെയാണ് ഇക്കാര്യം ചൂണ്ടികാട്ടി പരാതി നൽകിയത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
Read also: റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; ഒരാൾ കൂടി അറസ്‌റ്റിൽ