സരിത ഉൾപ്പെട്ട നിയമനത്തട്ടിപ്പ്; ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ്

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സരിത എസ് നായർ ഉൾപ്പെട്ട നിയമന തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ വിജിലൻസിന്റെ ക്‌ളീൻചിറ്റ്. തട്ടിപ്പിൽ ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ് വ്യക്‌തമാക്കി. സിഡിയും രേഖകളും പരിശോധിച്ചെങ്കിലും ഉദ്യോഗസ്‌ഥരുടെ പങ്കിന് തെളിവില്ലെന്ന് വിജിലൻസ് അറിയിച്ചു.

ബെവ്‌കോ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടിരിക്കുകയാണ്. ബെവ്‌കോയുടെ പേരിലുള്ളത് വ്യാജ നിയമന ഉത്തരവാകാനാണ് സാധ്യത. ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നും വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ബെവ്‌കോ മാനേജർ മീനാകുമാരിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് ഇറക്കിയെന്നായിരുന്നു പരാതി. മീനാകുമാരി തന്നെയാണ് ഇക്കാര്യം ചൂണ്ടികാട്ടി പരാതി നൽകിയത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

Read also: റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE