തിരുവനന്തപുരം: വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പാവയാണ് സ്‌പീക്കർ. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകിയിരുന്നു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്‌ടറുമായി സ്‌പീക്കർ ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു.
തനിക്കെതിരായ പ്രസ്‌താവന പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ബാറുടമ ബിജു രമേശിന് നോട്ടീസ് അയച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിക്ക് എതിരെയും സ്‍പീക്കർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയിട്ടുണ്ട്.
Read Also: ചെന്നിത്തലക്കും കെഎം ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി