കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നേരമാണ് ഷാജിയെ ചോദ്യം ചെയ്‌തത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച് ഷാജി നൽകിയ മൊഴിയിൽ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിൽ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും തെളിവായി ഷാജി ഹാജരാക്കിയിരുന്നു.
എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് വിജിലൻസിന്റെ സംശയം. ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു, നവംബറിൽ ഇദ്ദേഹത്തിനെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടർന്ന് കേസെടുത്ത വിജിലൻസ് ഷാജിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
Most Read: ലഹരിക്ക് അടിമയാക്കി പീഡനം; രണ്ട് പേര്‍ കസ്‌റ്റഡിയിൽ