ശിവശങ്കറിന്റെയും സ്വപ്‌നയുടെയും വാട്‌സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി

By Trainee Reporter, Malabar News
Swapna-suresh,-M-Shivashankar_2020-Oct-31
Ajwa Travels

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, എം ശിവശങ്കർ, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി ലഭിച്ചു. ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ കോടതിയാണ് അനുമതി നൽകിയത്. ഒരാഴ്‌ചക്കകം സി ഡാക്കിൽ നിന്നുള്ള രേഖകൾ വിജിലൻസിന് ലഭിക്കും.

ശിവശങ്കർ, സ്വപ്‌ന സുരേഷ് എന്നിവരുടെ ഫോൺ രേഖകൾ പരിശോധിക്കാനും വിജിലൻസിന് അനുമതി ലഭിച്ചിട്ടുണ്ട്. ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്‌സ്ആപ്പ് ചാറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് വിജിലൻസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ കമ്മീഷൻ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. എം ശിവശങ്കറിനെയാണ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ വിജിലൻസ് ചോദ്യം ചെയ്‌തത്‌. ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ലഭിച്ചാൽ കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് വിജിലൻസ് പ്രതീക്ഷിക്കുന്നത്.

Read also: സിഎം രവീന്ദ്രനെ ഇഡി വ്യാഴാഴ്‌ച ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE