തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്റെയും പേരിൽ പോലീസ് ഈടാക്കുന്നത് വ്യാപക പിഴ. സംസ്‌ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഏകദേശം 70,000 പേരിൽ നിന്ന് 4 കോടിയിലേറെ രൂപയാണ് പിഴയായി ഈടാക്കിയത്.
ഓരോ പോലീസ് സ്‌റ്റേഷനിലും പ്രതിദിനം 30 കേസെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്‌ഥരുടെ നിർദ്ദേശം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പണമില്ലാതെ ജനം നട്ടം തിരിയുന്ന ഓണക്കാലത്തും ഇത്തരം നടപടികൾ തുടരുന്നതിനെതിരെ ജനങ്ങൾക്കിടയിലും പോലീസിലെ താഴെത്തട്ടിലും അമർഷമുണ്ട്. എന്നാൽ, നിയമലംഘനത്തിന് ചട്ടപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
അതേസമയം, ഇന്ന് മുതൽ പരിഷ്‌കരിച്ച ലോക്ക്‌ഡൗൺ നിബന്ധനകൾ പതിവുപോലെ തുടരും. വ്യാപാര- വ്യവസായ സ്‌ഥാപനങ്ങൾ ആഴ്‌ചയിൽ ആറ് ദിവസവും സർക്കാർ ഓഫീസുകൾ ആഴ്‌ചയിൽ അഞ്ച് ദിവസവും തുറന്ന് പ്രവർത്തിക്കും. ഞായർ ലോക്ക്‌ഡൗൺ ഇന്നലെ താൽകാലികമായി അവസാനിച്ചു. അടുത്ത രണ്ട് ഞായറാഴ്‌ചകളായ 15നും 22നും ലോക്ക്‌ഡൗൺ ഇല്ല.
Also Read: മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചു