പാറ്റ്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില്‍ പോളിംഗ് റദ്ദാക്കണമെന്ന് ആര്‍ജെഡി. ജമുയിലെ ആര്‍ജെഡി സ്‌ഥാനാര്‍ഥി വിജയ് പ്രകാശാണ് ഇവിഎം തകരാര്‍ മൂലം വോട്ടെടുപ്പ് തടസപ്പെട്ട മണ്ഡലങ്ങളില്‍ പോളിംഗ് നടപടികള്‍ റദ്ദാക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ഇവിഎം തകരാറുകള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയുമാണെന്ന് വിജയ് പ്രകാശ് പറഞ്ഞു. 55 പോളിംഗ് ബൂത്തുകളില്‍ ഇവിഎം തുടര്‍ച്ചയായി തകരാറില്‍ ആയെന്നും മെഷിനുകള്‍ മാറ്റിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ തന്നെ ചില മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തകരാറിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിംഗ് ആണ് ബിഹാറിലേത്. മൊത്തം 1,066 സ്‌ഥാനാര്‍ഥികള്‍ മൽസരിക്കുന്നുണ്ട്. 31,371 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Read more : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം ശിവസേന