പുന്നല ശ്രീകുമാറിനെതിരെ ഗുരുതര ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

By Staff Reporter, Malabar News
malabar image_malabar news
പുന്നല ശ്രീകുമാര്‍
Ajwa Travels

പാലക്കാട്: കെപിഎംഎസ് അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനെതിരെ ഗുരുതര ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. പുന്നല ശ്രീകുമാര്‍ കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്ന് തന്നെ വിശ്വസിപ്പിച്ച ശേഷം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തുടര്‍വിചാരണ എന്ന് മാത്രമാണുള്ളതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

അഡ്വ. സിപി ഉദയഭാനു ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ പകര്‍പ്പും അവര്‍ പുറത്തുവിട്ടു. പുന്നല പറ്റിക്കുകയായിരുന്നു എന്ന് തെളിഞ്ഞതായി വാളയാര്‍ സമരസമിതി നേതാക്കളും അഭിപ്രായപ്പെട്ടു.

തങ്ങളെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ച പുന്നല ശ്രീകുമാര്‍ സിബിഐ അന്വേഷണം നടത്താന്‍ ഇടപെടുമെന്ന ഉറപ്പ് തന്നിരുന്നതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മാത്രവുമല്ല കോടതിയില്‍ നല്‍കിയത് എന്ന് പറഞ്ഞ് തന്നെ വായിച്ച് കേള്‍പ്പിച്ച സത്യവാങ്മൂലത്തിലും സിബിഐ അന്വേഷണം എന്ന ആവശ്യമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് വേണ്ടി പുന്നല ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ സിപി ഉദയഭാനു കോടതിയില്‍ ആവശ്യപ്പെട്ടത് തുടര്‍വിചാരണയും തുടരന്വേഷണവും മാത്രമാണ് എന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു.

മന്ത്രി എ കെ ബാലന്റെ വീട്ടിലേക്ക് നടന്ന് പ്രതിഷേധം അറിയിക്കാനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം വാളയാര്‍, പാലത്തായി കേസുകളില്‍ തങ്ങള്‍ക്ക് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്ന് ബാലവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ വ്യക്‌തമാക്കി.

Read Also: എംസി കമറുദ്ദീന്‍ എംഎല്‍എ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE