കാഞ്ഞങ്ങാട്: തടിയന്‍ വളപ്പ് എരുമക്കുളത്തിന് അടുത്തുള്ള തോട്ടിന്‍ കരയിൽ നിന്നും എക്‌സൈസ് സംഘം വാഷ് പിടികൂടി. തോട്ടിന്‍ കരയിലെ ഓടക്കാടുകള്‍ക്ക് ഇടയില്‍ നിന്നുമാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തി ഒളിപ്പിച്ചുവെച്ച 770 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. വ്യാജ വാറ്റ് നിര്‍മാണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ഹോസ്‌ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. അതേസമയം പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ ബുധനാഴ്‌ചയും ഈ പ്രദേശത്ത് നടത്തിയ റെയ്‌ഡില്‍ 325 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. സംഭവത്തിൽ എം മണി എന്നയാള്‍ക്കെതിരെ എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ കേസെടുക്കുകയും ചെയ്‌തിരുന്നു.
റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സജിത്ത് കെഎസ്, പ്രിവന്റീവ് ഓഫീസര്‍ വി ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകാന്ത് എ, ജോസഫ് അഗസ്‌റ്റിന്‍, മൊയ്‌ദീൻ സ്വാദിഖ്, അഖിലേഷ് എംഎം എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വാറ്റ് കേന്ദ്രത്തിന് പിന്നിലുള്ളവരെ ഉടൻ പിടികൂടുമെന്നും അധികൃതർ അറിയിച്ചു.
Malabar News: കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ ശുചീകരണം; രണ്ടാംഘട്ടം 25 മുതൽ