ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി 10 മുതൽ തിങ്കളാഴ്‌ച പുലർച്ചെ 5 വരെയാണ് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
അവശ്യ സേവന വിഭാഗവുമായി ബന്ധപ്പെട്ടവർ ഒഴികെ – സർക്കാർ ഓഫിസുകളിലെ എല്ലാ ജീവനക്കാരും വർക്ക് ഫ്രം ഹോം മോഡിലേക്ക് മാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്വാകാര്യ മേഖലയിൽ 50 ശതമാനം ആളുകൾ മാത്രമേ ഓഫിസുകളിൽ നേരിട്ട് ഹാജരാകാവൂ.
എന്നാൽ ബസുകളും മെട്രോയും പരമാവധി ആളുകളുമായി സർവീസ് നടത്തും. യാത്രക്കാർ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിലെ കർഫ്യൂ സമയത്ത് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡെൽഹിയിൽ കോവിഡ് കേസുകളും ഒമൈക്രോൺ കേസുകളും വർധിച്ചു വരുന്ന സാഹചര്യമാണ്. എങ്കിലും പരിഭ്രാന്തർ ആവേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതൽ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Most Read: നടിയെ ആക്രമിച്ച കേസിൽ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ള്യുസിസി