പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

By Staff Reporter, Malabar News
west-bengal-elections
Representational Image
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നാലാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിച്ചു. ബിജെപി ദേശീയ നേതാക്കൾ അടക്കമുള്ളവർ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. മമത ബാനർജി തന്നെയാണ് തൃണമൂലിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്ത് നോട്ടിസ് നല്‍കിയാലും ഒത്തൊരുമയോടെ വോട്ട് ചെയ്യാന്‍ മാത്രമേ താന്‍ ജനങ്ങളോട് ആവശ്യപ്പെടുകയുള്ളു എന്ന് മമതാ ബാനര്‍ജി വ്യക്‌തമാക്കി. വാശിയേറിയ പോരാട്ടം നടക്കുന്ന ഹൗറ, സൗത്ത് 24 പര്‍ഗാന, ഹൂഗ്ളി, കൂച്ച് ബെഹാര്‍, അലിപുര്‍ദ്വാര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന 44 മണ്ഡലങ്ങളിലാണ് മറ്റന്നാള്‍ തിരഞ്ഞെടുപ്പ് നടക്കുക.

അധികാരം നിലനിര്‍ത്താന്‍ മമതക്കും ഭരണം പിടിക്കാന്‍ ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ് ഈ ജില്ലകളിലെ ജനവിധി. ജയ് ശ്രീറാം മുഴക്കുന്നത് എതിര്‍ക്കുന്ന മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് രണ്ടിന് ശേഷം ജയ് ശ്രീറാം വിളിച്ചുതുടങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണവേളയിൽ പറഞ്ഞു.

ബംഗാളിലെ സഹോദരിമാരെ സംരക്ഷിക്കാന്‍ യുപി മോഡലില്‍ ആന്റി റോമിയോ സ്‌ക്വാഡുകള്‍ രൂപീകരിക്കും. എല്ലാ തൃണമൂല്‍ റോമിയോകളെയും ജയിലില്‍ അടക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നാടിന്റെ ചരിത്രം മാറ്റിയെഴുതി അവരുടെ അജന്‍ഡ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി തിരിച്ചടിച്ചു.

Read Also: വാക്‌സിൻ വിതരണം; മഹാരാഷ്‌ട്രയെ അവഗണിക്കുന്നു; കോൺഗ്രസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE