ന്യൂഡെല്‍ഹി: പശ്‌ചിമഘട്ട സംരക്ഷണത്തിന് നിലവിലുള്ള കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ജൂണ്‍ വരെ നീട്ടിയതായി കേന്ദ്ര പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. പശ്‌ചിമഘട്ട വിജ്‌ഞാപനം അന്തിമം ആക്കുന്നതിനെക്കുറിച്ച് സംസ്‌ഥാനങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായി ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
പരിസ്‌ഥിതി ലോല മേഖലകളും പരിസ്‌ഥിതി ലോല പ്രദേശങ്ങളും സംബന്ധിച്ച് നിലവിലുള്ള കരടു വിജ്‌ഞാപനങ്ങളുടെയെല്ലാം കാലാവധി നീട്ടാനാണ് തീരുമാനം. 2018 ഒക്‌ടോബർ 3ന് പുറപ്പെടുവിച്ച നാലാമത്തെ കരടു വിജ്‌ഞാപനത്തിന്റെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. കോവിഡ് കാരണം തുടര്‍ നടപടികള്‍ സാധ്യമാകാത്തതാണു കാരണം.
Also Read: രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍