വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വിശക്‌തി നഷ്‌ടമായ സംഭവത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ ചികിൽസ, നഷ്‌ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് ജില്ലാ ഫോറസറ്റ് ഓഫിസറോടും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസറോടും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദ്ദേശിച്ചു.
മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.
നൂല്‍പുഴ ഓടക്കൊല്ലി കാട്ടുനായ്‌ക്ക കോളനിയിലെ ബിന്ദുവിനാണ് നാലു മാസം മുൻപ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മുണ്ടക്കൊല്ലിയിലെ കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടെ ആയിരുന്നു ആക്രമണമുണ്ടായത്.
ഒരുമാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിൽസയിലായിരുന്ന ബിന്ദുവിന് വലതുചെവിയുടെ കേള്‍വി ശക്‌തി നഷ്‌ടമായി. കൂടാതെ കാഴ്‌ചയ്‌ക്കും മങ്ങലേറ്റിട്ടുണ്ട്.
അതേസമയം വനം വകുപ്പ് ഇതുവരെ നഷ്‌ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്. കൂലിപ്പണി ചെയ്യാന്‍പോലും കഴിയാത്ത നിലയിലാണ് ബിന്ദു ഇപ്പോൾ. നഷ്‌ടപരിഹാരം ലഭിക്കുന്നതിനായി വനംവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്.
Malabar News: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന; രണ്ടുപേർ പിടിയില്‍
കാട്ടു പന്നി എത്ര ശക്തനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്നേ പറ്റൂ. .. നിയമത്തിന് ആരും അതീതരല്ല എന്ന് എല്ലാവരുമൊന്ന് മനസ്സിലാക്കട്ടെ. . . എത്ര സ്വാധീനമുപയോഗിച്ചാലും പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. . . ജയ് ഹിന്ദ്. ..