രൂക്ഷമായി കാട്ടാനശല്യം; വ്യാപക കൃഷിനാശം

By Team Member, Malabar News
wild elephant attack in malappuram
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ പാണ്ടിക്കണ്ടം കാരക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശമാണ് നിലവിൽ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളുടെ കൃഷിയിടങ്ങൾ കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.

ഭയം കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. ബേഡഡുക്ക പഞ്ചായത്തിലെ കുട്ട്യാനം, ബാലനടുക്കം അടക്കമുള്ള മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായിട്ട് നാളുകളായി. ഇതുവരെയും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആശങ്ക അറിയിക്കുന്നുണ്ട്.

വാഴ, കപ്പ, തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിക്കുന്നതിനൊപ്പം ജലസേചന പൈപ്പുകളും ആനകൾ നശിപ്പിക്കാറുണ്ട്. കുട്ട്യാനം, കാരക്കാട്, ബാലനടുക്കം പ്രദേശങ്ങളിൽ പട്ടിക വർഗ കോളനികൾ അടക്കം ഒട്ടേറെ വീടുകളുണ്ട്. ഇവിടെ കാട്ടാന എത്തിയതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. അതേസമയം ആനകളെ എങ്ങോട്ട് തുരത്തുമെന്ന ആശങ്കയിലാണ് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർ.

Read also: ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതീകരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE