മലപ്പുറം: ഷൊർണൂർ-നിലമ്പൂർ റെയിൽവെ പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ തുടങ്ങി. വ്യാഴാഴ്‌ച വാടാനാംകുറിശ്ശിയിൽ ആദ്യ തൂൺ സ്‌ഥാപിച്ചാണ് പ്രവൃത്തികൾക്ക് തുടക്കമായത്. ഒക്‌ടോബർ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കാരാർ ഏറ്റെടുത്ത ലാർസർ ആൻഡ് ടൂബ്രോ കമ്പനിയുടെ ലക്ഷ്യം.
പാലക്കാട് ഡെപ്യൂട്ടി ചീഫ് ഇലക്‌ട്രിക്കൽ എഞ്ചിനിയർ കെഎ സജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് പണി ആരംഭിച്ചത്. 66 കിലോമീറ്റർ പാതയും ബാക്കി നാല് കിലോമീറ്റർ അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളും അടക്കം 70 കിലോമീറ്റർ വൈദ്യുതീകരിക്കാൻ 1300 തൂണുകളിൽ കൂടി കാന്റിലിവർ രീതിയിലാണ് വൈദ്യുതി കമ്പികൾ കടന്നുപോകുക.
മുടങ്ങാതെ വൈദ്യുതി ലഭിക്കാൻ മേലാറ്റൂരിൽ ട്രാക്ഷൻ സബ് സ്‌റ്റേഷൻ നിർമിക്കും. കെഎസ്ഇബി മേലാറ്റൂർ 110 കെവി സബ് സ്‌റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുറുശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവയാണ് സ്വിച്ചിങ് സ്‌റ്റേഷനുകൾ. ടവർ വാഗൺഷെഡും ഓവർഹെഡ് ഏക്വിപ്മെന്റ് ഡിപ്പോയും ഓഫിസും ക്വാർട്ടേഴ്‌സും നിലമ്പൂരിലാണ്.
Most Read: ഉമ്മൻചാണ്ടി വധശ്രമക്കേസ്; വിചാരണ തുടങ്ങി