മലപ്പുറം: വണ്ടൂരിൽ സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ് (22) എന്നിവരാണ് അറസ്‌റ്റിലായത്.
ഈ മാസം 16നാണ് കേസിനാസ്‌പദമായ സംഭവം. വണ്ടൂരിലെ ബന്ധുവീട്ടിൽ താമസിക്കാനെത്തിയ 14ഉം 15ഉം വയസുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയത്. കുട്ടികളെ വീട്ടിൽ നിന്ന് കാണാതായതോടെ മാതൃസഹോദരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടൂർ എസ്‌ഐ ടിപി മുസ്‌തഫയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
പ്രതികൾ കുട്ടികളെ ബെംഗളൂരുവിൽ എത്തിച്ച് വീട് സംഘടിപ്പിച്ച് ഒരു ദിവസം തങ്ങി. അവിടെ വെച്ചാണ് പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചത്. തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക്പോസ്‌റ്റിൽ വെച്ച് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവർക്കുമെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Most Read| കല്യാശ്ശേരി മണ്ഡലത്തിലെ കള്ളവോട്ട്; ആറു പേർക്കെതിരെ കേസ്- റീ പോളിങ് നടത്തില്ല