കോയമ്പത്തൂര്‍ : പാലക്കാട് ജില്ലയില്‍ ശിരുമുഗ വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാന വൈദ്യതാഘാതമേറ്റ് ചരിഞ്ഞു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ സ്വകാര്യ വ്യക്‌തിയുടെ കൃഷിത്തോട്ടത്തിന് ചുറ്റും സ്‌ഥാപിച്ച വേലിയില്‍ നിന്നാണ് ആനക്ക് വൈദ്യതാഘാതമേറ്റത്. പുതുക്കാട് ഗ്രാമസ്വദേശിയായ മുരുകേശന്റെ കൃഷിത്തോട്ടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ സംഭവസ്‌ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ അനധികൃതമായി മോട്ടോര്‍ മുറിയില്‍ നിന്നും മുരുകേശന്‍ വേലിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഉദ്യോഗസ്‌ഥര്‍ റേഞ്ച് ഓഫീസിലേക്ക് മുരുകേശനെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞതോടെ പോലീസ് സ്‌ഥലത്തെത്തി മുരുകേശനെ വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് കൈമാറി. കൃഷിത്തോട്ടത്തില്‍ കാട്ടുപന്നിയുടെ ആക്രമണം തടയുന്നതിന് വേണ്ടിയാണ് വേലിയില്‍ വൈദ്യുതി കടത്തിവിട്ടതെന്ന് മുരുകേശന്‍ ഉദ്യോഗസ്‌ഥരോട് വ്യക്‌തമാക്കി. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ മുരുകേശനെ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.
Read also : സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; നടി കങ്കണക്കും സഹോദരിക്കും വീണ്ടും നോട്ടീസ്