കാട്ടാനശല്യം രൂക്ഷം; 100ഓളം കുടുംബങ്ങൾ ഭീഷണിയിൽ

By Team Member, Malabar News
wild elephant
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിലെ പരിപ്പുതോട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൂട്ടമായെത്തുന്ന ആനകൾ കൃഷികൾ നശിപ്പിക്കുകയും, സമീപവാസികൾക്ക് ജീവന് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. ഇവിടുത്തെ നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പടെ 100ഓളം കുടുംബങ്ങളാണ് ഇവിടെ കാട്ടാന ഭീഷയിൽ ജീവിക്കുന്നത്. ഇന്നലെ പുലർച്ചെ പ്രദേശത്ത് എത്തിയ കാട്ടാനക്കൂട്ടം മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.

വർഷങ്ങളായി ഈ മേഖലയിൽ കാട്ടാനകളുടെ ശല്യം തുടരുകയാണ്. തലശ്ശേരി അതിരൂപതയുടെ ഉടമസ്‌ഥതയിലുള്ള സാൻ മരിയ എസ്‌റ്റേറ്റിലെ നിരവധി തെങ്ങുകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. 500 ഓളം തെങ്ങുകൾ ഉണ്ടായിരുന്ന സ്‌ഥാനത്ത് ഇപ്പോൾ വെറും 50ൽ താഴെ മാത്രം തെങ്ങുകളാണ് അവിടെ ഉള്ളത്. കൂട്ടമായെത്തുന്ന ആനകൾ വലിയ രീതിയിലാണ് ഇവിടെ കൃഷികൾ നശിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി നിത്യേന കാട്ടാനകൾ ഇവിടെ എത്തി മണിക്കൂറുകളോളം പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

Read also : അറസ്‌റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഭീകര സംഘടനയുമായി ബന്ധം; യുപി പൊലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE