കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ വ്യവസായ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ്. എല്ലാ പരിശോധനകളും ഓൺലൈൻ മുഖാന്തരമാകും, രണ്ടാഘട്ട ഏകജാലക സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വടക്കൻ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും വ്യവസായമന്ത്രി വ്യക്‌തമാക്കി.
വ്യവസായത്തിന് വേണ്ടിയുള്ള ഭൂമി പ്രശ്‌നം പരിഹരിച്ച് പദ്ധതികൾ ആരംഭിക്കുമെന്നും, രാമനാട്ടുകരയിൽ കായിക മേഖലക്കായി വ്യവസായ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ കിറ്റക്‌സുമായുള്ള ഭിന്നതയെ തുടർന്നുണ്ടായ വിവാദങ്ങൾ സർക്കാരിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെ വ്യവസായ മേഖലയിലെ പരിധോധനകൾക്ക് ഉൾപ്പെടെ പുതിയ സംവിധാനം കൊണ്ട് വരുമെന്ന് മന്ത്രി പി രാജീവ് വ്യക്‌തമാക്കിയിരുന്നു.
Read Also: സെക്രട്ടറിയേറ്റ് തീപിടുത്തം; അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട്