തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ തനിക്ക് എതിരെ അടിസ്‌ഥാന രഹിതമായ ആരോപണം ഉന്നയിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഇനിയെങ്കിലും മാപ്പ് പറയുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് കൊടുത്ത ഐ ഫോൺ കോടിയേരിയുടെ ഭാര്യ ഉപയോഗിക്കുമ്പോൾ ആണ് തനിക്കാണ് ഫോണ്‍ നല്‍കിയതെന്ന ആരോപണം കോടിയേരി ഉന്നയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്‌തമാവുകയാണ്. മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കണം. മുഖ്യമന്ത്രി അറിയാതെ ഇതൊന്നും നടക്കില്ല. കേരളത്തില്‍ സിപിഎം-ബിജെപി ഒത്തുകളിയാണ് നടക്കുന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയുടെ രഹസ്യ മൊഴിയില്‍ പറയുന്ന മൂന്നു മന്ത്രിമാര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Also Read: യുഎഇ കോൺസൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് ദുരൂഹം; വി മുരളീധരൻ