തലശ്ശേരി: കണ്ണൂരില്‍ മുസ്‌ലിം ലീഗ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന പിപി സാജിത സ്വതന്ത്രയായി മല്‍സരിക്കും. ചേറ്റംകുന്ന് വാര്‍ഡിലാണ് സാജിത സ്വതന്ത്രയായി മല്‍സരിക്കുന്നത്. വനിത ലീഗ് കണ്ണൂര്‍ ജില്ലാ ജോ. സെക്രട്ടറിയും സംസ്‌ഥാന കമ്മിറ്റി അംഗവുമാണ് സാജിത.
തദ്ദേശ സ്‌ഥാപനങ്ങളില്‍ 15 വര്‍ഷമായവര്‍ മൽസര രംഗത്തുനിന്ന് മാറി നിൽക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, താന്‍ ഏഴര വര്‍ഷം മാത്രമാണ് കൗണ്‍സിലറായത്. കൗണ്‍സിലില്‍ മൂന്ന് തവണ മല്‍സരിച്ചുവെന്ന കാരണത്താലാണ് സീറ്റ് നിഷേധിച്ചതെന്നും തനിക്കെതിരെ തലശ്ശേരിയിലെ ലീഗ് നേതാക്കള്‍ മോശം രീതിയില്‍ പ്രചാരണം നടത്തുകയാണെന്നും സാജിത പറഞ്ഞു.
Read also: കാട്ടാന ശല്യത്തിന് പരിഹാരമില്ല; ‘ആനമതിൽ’ കെട്ടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്