കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകൾ ഇറങ്ങുന്നത് തടയാന്‍ പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പ്രതീകാത്‌മകമായി ‘ആനമതിൽ’ കെട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ആറളം ഫാമില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കാട്ടാനയുടെ ചവിട്ടേറ്റ് കഴിഞ്ഞദിവസം യുവാവ് മരിച്ചിരുന്നു. കണ്ണൂര്‍ കളക്റ്ററേറ്റിന് മുന്നില്‍ ആനയെ മതില്‍ കെട്ടി തളച്ചുകൊണ്ടുള്ള പ്രതീകാത്‌മക സമരം കെ സുധാകരന്‍ എംപി ഉൽഘാടനം ചെയ്‌തു.
അതേസമയം ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ശ്രമം വനപാലകര്‍ തുടരുന്നുണ്ട്. കൃഷിയിടങ്ങളോട് ചേര്‍ന്ന് കാടുമൂടിക്കിടക്കുന്നതും ആനകള്‍ വരാന്‍ കാരണമാകുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Malabar News: റാണിപുരത്ത് മൃഗവേട്ടയും കാട്ടുതീയും തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു