റാണിപുരത്ത് മൃഗവേട്ടയും കാട്ടുതീയും തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു

By Staff Reporter, Malabar News
MALABARNEWS-RANIPURAM
Ranipuram Hill Station
Ajwa Travels

കാസര്‍ഗോഡ്: റാണിപുരത്ത് കാട്ടുതീയും മൃഗവേട്ടയും തടയുന്നതിന് വനംവകുപ്പ് ശക്‌തമായ നടപടികള്‍ ആരംഭിച്ചു. വനമേഖലയില്‍ ഇതിന്റെ ഭാഗമായി ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു. വനാതിര്‍ത്തികളിലും പുല്‍മേടുകളിലുമാണ് ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്നത്. ഇവിടെ വനത്തിലും, അനുബന്ധമായുള്ള പുല്‍മേടുകളിലും തീയുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു.

മൃഗവേട്ടക്കായി രാത്രി പുല്‍മേടിന് തീയിടുന്നവരെ പിടികൂടുന്നതിന് വേണ്ടി വനത്തിനുള്ളിലും മാനി പുല്‍മേടുകളിലും നിരീക്ഷണ ക്യാമറകളും സ്‌ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനല്‍ അടുക്കുമ്പോള്‍ മാനി പുല്‍മേടിന് തീ പിടിക്കുന്നത് പതിവായിരുന്നു. ഇതോടെയാണ് ശക്‌തമായ നടപടികള്‍ കൈക്കൊള്ളാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

രാത്രിനിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മാനി മലമുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ക്യാമ്പ് ഒരുക്കാന്‍ തീരുമാനിച്ചതായും റേഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ കെ അഷറഫ് അറിയിച്ചു. റാണിപുരം വനസംരക്ഷണ സമിതിയുമായി സഹകരിച്ചായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.

വനംവകുപ്പ് ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാരകേന്ദ്രം ഡിസംബര്‍ ആദ്യവാരം തുറക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരുത്തേണ്ടി വരുമെന്ന് വനം സംരക്ഷണ സമിതി പറഞ്ഞു.

Read Also: ‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്’; ചിത്രവുമായി വികെ പ്രശാന്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE