തിരുവനന്തപുരം: വിവാദ മരംമുറിക്കലിൽ വനം, റവന്യൂ മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറിക്കൽ ഉത്തരവ് ഇറക്കിയതെന്നായിരുന്നു മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ വിശദീകരണം.
ഉത്തരവ് ഇറക്കിയതിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്‌ഥർ ഇടപെടരുതെന്നാണ് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്. ഇത് തന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ഒരു സമ്മർദ്ദത്തിന്റെയും അടിസ്‌ഥാനത്തിലല്ല ഈ ഉത്തരവിറക്കിയതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Read Also: കേരളം മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്‌ഥാനം; മുഖ്യമന്ത്രി