തൃശൂർ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കാൻ കഴിയുമെന്ന് നിർമാണ കരാർ കമ്പനിയായ കെഎംസി. 70 ശതമാനം പണി പൂർത്തിയായതായി കെഎംസി വക്‌താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്ന് കഴിഞ്ഞാൽ ടോൾ പിരിവ് ആരംഭിക്കുമെന്നും കരാർ കമ്പനി അറിയിച്ചു.
നിലവിൽ കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ പുരോഗമിക്കുന്നത്. രാത്രിയും, പകലുമായി ജോലികൾ തുടരുന്നുണ്ട്. സാധ്യമായ പരമാവധി വേഗത്തിൽ തന്നെയാണ് ജോലികൾ നടക്കുന്നതെന്നും കെഎംസി വക്‌താവ് അറിയിച്ചു.
നൂറിലധികം തൊഴിലാളികളാണ് 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്. മുകളിലെ കോൺക്രീറ്റിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അത് 60 ശതമാനം പൂർത്തിയായി. ഫ്ളോറിംഗ് പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഡ്രെയിനേജ് വർക്കുകളും തുടരും. കുതിരാനിലെ ഒന്നാം തുരങ്കം തുറന്നതോടെ പ്രദേശത്തെ ഗതാഗത കുരുക്കിന് വലിയ തോതിൽ പരിഹാരമായിട്ടുണ്ട്.
Read Also: മന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ വീണ്ടും പിഴവ്; തിരുത്തണമെന്ന് കോടതി